വണ്ടൂർ
വിൽപ്പനക്കായി ഓട്ടോയിൽ കൊണ്ടുവന്ന 40 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയില്‍. കാരാട് പടിക്കൽ വീട്ടിൽ രാജ (43)നെയാണ് കാളികാവ് എക്സൈസ് ഇൻസ്‌പെക്ടർ ടി ഷിജുമോന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഓട്ടോയുടെ പിറകിലും ഡ്രൈവർ സീറ്റിനടിയിലും ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം. എടക്കര, നിലമ്പൂർ ബീവറേജസ് ഔട്ട്‌ലെറ്റുകളിൽനിന്ന് മദ്യംവാങ്ങി മടങ്ങവേ അമരമ്പലം സൗത്തിൽവച്ചാണ് പിടികൂടിയത്. ഇയാള്‍ സമാന കേസുകളില്‍ മുമ്പും പ്രതിയായിട്ടുണ്ടെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. പ്രിവന്റീവ് ഓഫീസർ പി അശോക്, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ എസ് അരുൺകുമാർ, ടി സുനീർ, മുഹമ്മദ് ഹബീബ്, ടി കെ ശ്രീജ, കെ വി വിപിൻ എന്നിവരും സംഘത്തിലുണ്ടായി. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..