പെരിന്തൽമണ്ണ
വിവാഹ വാഗ്ദാനം നൽകി ബംഗാളിൽനിന്ന് തട്ടിക്കൊണ്ടുവന്ന 17കാരിയെ പെരിന്തൽമണ്ണ പൊലീസിന്റെ സഹായത്തോടെ ചൈൽഡ്‌ലൈൻ മോചിപ്പിച്ച് ബംഗാൾ പൊലീസിന് കൈമാറി. കുട്ടിയോടൊപ്പമുണ്ടായിരുന്ന ബംഗാൾ സ്വദേശി അൻസാർ അലിയെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. പെൺകുട്ടിയെ അങ്ങാടിപ്പുറത്തെ ലോഡ്‌ജിൽ ഒളിച്ചുതാമസിപ്പിച്ചിരിക്കുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിന് ജൂലൈയിൽ അൻസാർ അലിക്കെതിരെ ബംഗാൾ പൊലീസ് കേസെടുത്തിട്ടുണ്ട്. ഗോൾപോഗർ സ്റ്റേഷൻ എസ്‌ഐ, പെരിന്തൽമണ്ണ എസ്‌ഐ സന്തോഷ് കുമാർ, എസ്‌പിഒ നിഖിൽ, മുഹമ്മദ് സജീർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
സമാന രീതിയിൽ ഇതര സംസ്ഥാനങ്ങളിൽനിന്ന് കടത്തിക്കൊണ്ടുവന്ന നാലു കുട്ടികളെ അടുത്തിടെ ചൈൽഡ്‌ലൈൻ രക്ഷപ്പെടുത്തിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..