മലപ്പുറം
ജില്ലയിൽ മഴ തുടരുന്നു. ശനിയാഴ്‌ച രാവിലെമുതൽ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചു.
പകലോടെ മഴ കുറഞ്ഞെങ്കിലും രാത്രിയോടെ കനത്തു. ഞായറാഴ്‌ചയും വിവിധ പ്രദേശങ്ങളിൽ ചെറിയ തോതിൽ മഴ ലഭിച്ചു. പലയിടങ്ങളിലും റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ട് ഗതാഗതം തടസ്സപ്പെട്ടു.
കോട്ടക്കൽ കൃഷിയിടത്തിൽ വെള്ളം കയറി. ഒതുക്കുങ്ങൽ കൊളത്തുപറമ്പിൽ വീടിന്റെ സംരക്ഷണഭിത്തി തകർന്നു.
മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് മലപ്പുറം കോട്ടക്കുന്നിനുസമീപം താമസിക്കുന്ന 16 കുടുംബങ്ങളെയും പെരിന്തല്‍മണ്ണ ആലിപ്പറമ്പ് വാഴേങ്കട കണ്ണത്ത് കോളനിയിൽ 11 കുടുംബങ്ങളെയും ക്യാമ്പിലേക്ക് മാറ്റി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..