പെരിന്തല്‍മണ്ണ
പത്തുവയസുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ മദ്രസാ അധ്യാപകനെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റുചെയ്‌തു. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി മുഹമ്മദ് ആഷിഖ് (38) ആണ് പിടിയിലായത്. 2018 മേയിലാണ് സംഭവം. മദ്രസ പഠനത്തിന്റെ ഭാഗമായുള്ള പരീക്ഷ എഴുതാൻ പ്രതിയുടെ വീട്ടില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയെ പല ദിവസങ്ങളിലായി പീഡിപ്പിച്ചതായാണ് കേസ്.
മണ്ണാര്‍ക്കാട് പൊലീസ് രജിസ്റ്റര്‍ചെയ്ത കേസ് അടുത്തിടെ പെരിന്തല്‍മണ്ണയിലേക്ക് മാറ്റിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ കാപ്പുപറമ്പിലെ വീട്ടില്‍നിന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഇരയുടെ സഹോദരിയെയും പ്രതി പീഡിപ്പിച്ചതായി പരാതിയുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പെരിന്തല്‍മണ്ണ എസ്ഐ സി കെ നൗഷാദിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..