നിലമ്പൂർ
മറയൂരിൽനിന്ന് ജില്ലയിലെത്തുന്ന ചന്ദന തടികൾ കടത്തുന്നത് ആന്ധ്രാപ്രദേശിലേക്കെന്ന് വനം ഇന്റലിജൻസ്. കഴിഞ്ഞ വർഷത്തെ മറയൂർ ചന്ദന കേസിലെ മുഖ്യപ്രതിയായ മഞ്ചേരി പുല്ലാര സ്വദേശി ഷുഹൈബ് (കുഞ്ഞാപ്പ-- -59) പിടിയിലായതോടെയാണ് ആന്ധ്രയിലെ ചന്ദന കടത്ത് ബന്ധം കണ്ടെത്തുന്നത്. ആന്ധ്രയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഫാക്ടറിലേക്കാണ് സംസ്ഥാനത്തെ ഭൂരിഭാഗം ചന്ദനതടികളും കടത്തുന്നത്. ഫാക്ടറിയിലെത്തുന്ന ചന്ദനതടികൾ പൗഡറാക്കിയും തൈലമാക്കിയും വിദേശരാജ്യങ്ങളിലേക്ക് കടത്തുന്നതാണ് രീതി. മുമ്പ് വാളയാറിൽ പ്രവർത്തിച്ചിരുന്ന 13 അനധികൃത ചന്ദന ഫാക്ടറികൾ വി എസ് സർക്കാർ അടച്ചുപൂട്ടിച്ചിരുന്നു. ഇതോടെയാണ് ചന്ദനലോബികൾ ആന്ധ്രയിലേക്ക് താവളം മാറ്റിയത്. സംസ്ഥാന വനം വിജിലൻസ് വിഭാഗം ചന്ദന കടത്ത് കേസുകളുടെ ഇതരസംസ്ഥാന ബന്ധം അന്വേഷിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..