ഏലംകുളം
തൂത പുഴയിൽ വീണ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച പകൽ രണ്ടോടെ കട്ടുപ്പാറ തടയണക്കുസമീപത്ത് നാട്ടുകാരാണ് കണ്ടെത്തിയത്. പെരിന്തൽമണ്ണ ഫയർഫോഴ്സ് സംഘമെത്തി മൃതദേഹം പുറത്തെടുത്തു. എസ്ഐ സി കെ നൗഷാദിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച പോസ്റ്റ്മോർട്ടം നടത്തും.
ഏലംകുളം മപ്പാട്ട് കര റെയിൽ പാലത്തിൽനിന്നും കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് 11 ദിവസംമാത്രം പ്രായമുള്ള കുട്ടി മാനസിക രോഗിയായ മാതാവിന്റെ കൈയിൽനിന്നും പുഴയിൽ വീണത്. പാലത്തില്‍ നില്‍ക്കവെ ട്രെയിന്‍ വന്നപ്പോൾ കൈയിൽനിന്ന് കുട്ടി പുഴയിലേക്ക് വീണെന്നാണ് യുവതി ബന്ധുക്കളോട് പറഞ്ഞത്. മാനസിക രോഗിയായ യുവതി സംഭവശേഷം ചികിത്സയിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..