മലപ്പുറം
കേരള ഗ്രാമീണ ബാങ്കിലെ താൽക്കാലിക ജീവനക്കാരനായിരുന്ന ടി ഷംസുദ്ദീന്റെ കുടുംബത്തിന് കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയനും ഓഫീസേഴ്‌സ് യൂണിയനും (ബെഫി) റിട്ടയറീസ് ഫോറവും സംയുക്തമായി നിർമിച്ച വീട് ബുധനാഴ്ച കൈമാറും. വൈകിട്ട് 5ന് കൂട്ടായിയിൽ നടക്കുന്ന ചടങ്ങിൽ താക്കോൽ മുൻ മന്ത്രി പാലോളി മുഹമ്മദ്കുട്ടി കുടുംബത്തിന് നൽകും. ഒരു വർഷം മുമ്പാണ് കേരള ഗ്രാമീണ ബാങ്കിന്റെ കൂട്ടായി ശാഖയിൽ ജോലി ചെയ്ത് കൊണ്ടിരിക്കെ ഷംസുദ്ധീൻ മരണപ്പെട്ടത്. 20 വർഷത്തിലധികം ജോലി ചെയ്തിരുന്നെങ്കിലും താൽക്കാലിക ജീവനക്കാരനായ ഷംസുദ്ധീന് ആനുകൂല്യങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഭാര്യക്കും മക്കൾക്കും സ്ഥിര വരുമാനം ഇല്ലാത്തതിനാൽ ഒരു വീട് നിർമിക്കുക എന്നത് വലിയ പ്രയാസമായിരുന്നു. ഈ സാഹചര്യത്തിലാണ് കേരള ഗ്രാമീണ ബാങ്കിലെ അംഗീകൃത സംഘടനകൾ വീട് നിർമിച്ച് നൽകാൻ തീരുമാനിച്ചത്. ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ കെ ഷുക്കൂർ അധ്യക്ഷനാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..