തിരൂർ
ഞായറാഴ്‌ച രാവിലെ തിരൂർ നഗരം ഉണർന്നത് പൊല്ലാപ്പിലേക്ക്. വനിതാ പൊലീസ് ചമഞ്ഞ് നാട്ടുകാരെ വട്ടംകറക്കിയ യുവതിയായിരുന്നു എവിടെയും. രാവിലെ ബസ് സ്റ്റാൻഡ് പരിസരത്തെ ഓട്ടോറിക്ഷാ ഡ്രൈവറാണ് യുവതിയുടെ മുന്നിൽ ആദ്യംപെട്ടത്. ഡ്രൈവറുമായി തട്ടിക്കയറിയ യുവതി ഇയാളുടെ ഫോട്ടോയെടുത്ത് നേരെ പോയത് തമിഴ്‌നാട് സ്വദേശിയായ ഒരു സ്‌ത്രീയുടെ അടുത്തേക്കാണ്. ഇവരെ അടിച്ചാണ് അവിടെനിന്ന് സ്ഥലം കാലിയാക്കിയത്. പിന്നീട്, പീഡനം ആരോപിച്ച് ബംഗാൾ സ്വദേശിയായ യുവാവിനെ ബസിൽനിന്ന് വലിച്ചിറക്കി മർദിച്ചപ്പോഴാണ് നാട്ടുകാർക്ക് അസ്വാഭാവികത തോന്നിയത്.
സംഗതി കാര്യമായപ്പോൾ നാട്ടുകാരുടെ നേതൃത്വത്തിൽ യുവാവിനെയും യുവതിയെയും പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. അവിടെവച്ചാണ് യുവതിക്ക് മാനസികപ്രശ്‌നമാണെന്ന് തിരിച്ചറിഞ്ഞത്. പൊലീസ് സ്റ്റേഷനിലെ ചില്ലുവാതിലിൽ തലയിടിച്ച് ആക്രോശിച്ച യുവതിയെ പൊലീസ് ഇടപെട്ട് ശാന്തമാക്കി. ഇതിനിടെ, യുവതി തളർന്നുറങ്ങി. പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..