നിലമ്പൂർ
ബാലികയ്ക്ക് മദ്രസാ അധ്യാപകന്റെ ക്രൂരമർദനം. ചാലിയാർ എരഞ്ഞിമങ്ങാട് സ്വദേശിയായ എട്ടു വയസുകാരിയെയാണ് മദ്രസാ അധ്യാപകൻ മർദിച്ചത്. കുട്ടിയുടെ കാലിൽ അടിയേറ്റ നിരവധി പാടുകളുണ്ട്. സംഭവത്തിൽ മദ്രസാ അധ്യാപകനായ റഫീഖിനെതിരെ നിലമ്പൂർ പൊലീസ് ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം കേസെടുത്തു. ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. പാഠഭാഗങ്ങൾ പഠിക്കാത്തതിനാണ് അധ്യാപകൻ മർദിച്ചതെന്ന് കുട്ടി അധ്യാപകന്റെ പേരെടുത്ത് പറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..