പെരിന്തൽമണ്ണ
പെരിന്തൽമണ്ണയിൽ വീണ്ടും വൻ കുഴൽപ്പണ വേട്ട. രേഖകളില്ലാത്ത 1.24 കോടി രൂപയുമായി രണ്ട് പേര്‍ പിടിയില്‍. എടത്തനാട്ടുകര സ്വദേശികളായ ചുങ്കൻ വീട്ടില്‍ ഷംസുദ്ദീൻ (38), തൈകൊട്ടിൽ വീട്ടില്‍ ഷാഹുൽ ഹമീദ് (36) എന്നിവരാണ് പിടിയിലായത്. പാതായിക്കര തണ്ണീർ പന്തലിൽ വാഹന പരിശോധനക്കിടെയാണ് പിക്ക് അപ്പ് വാനിൽ രഹസ്യ അറയിൽ സൂക്ഷിച്ച 1,24,39,250 രൂപ കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത വാഹനവും പണവും പെരിന്തൽമണ്ണ കോടതിയില്‍ ഹാജരാക്കും. തുടർ നടപടികൾക്കായി ഇൻകം ടാക്സ്, എൻഫോഴ്സ്മെന്റ് വിഭാഗങ്ങള്‍ക്ക് റിപ്പോർട്ട് നൽകും.
പെരിന്തൽമണ്ണ ഡിവൈഎസ്പി സന്തോഷ് കുമാർ, ഇൻസ്പെക്ടർ സി അലവി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എസ്ഐ സി കെ നൗഷാദ്, ജൂനിയർ എസ്ഐ ശൈലേഷ്, എഎസ്ഐ വിശ്വംഭരൻ, സിപിഒ ഷൈജു മാത്യു, ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡ് എന്നിവര്‍ സംഘത്തിലുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..