മലപ്പുറം
ബാങ്ക് വായ്പയെടുത്തുനൽകാൻ സഹായം വാഗ്ദാനംചെയ്ത് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. ഒറ്റപ്പാലം പനമണ്ണ ചന്തംകുഴിയിൽ വീട്ടിൽ ലത്തീഫി (36)നെയാണ് മലപ്പുറം പൊലീസ് പിടികൂടിയത്.
മലപ്പുറം പൊന്മള പറങ്കിമൂച്ചിക്കൽ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. യുവതിയുടെ പേരിലെടുത്ത അഞ്ച് ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയാണ് തട്ടിപ്പ്.
യുവതിയുടെ പേരിലെടുത്ത വായ്‌പത്തുക ലത്തീഫിന്റെ അക്കൗണ്ടിൽ എത്തിയതായി പൊലീസ് കണ്ടെത്തി.
ലത്തീഫ് മലപ്പുറത്ത് പലരേയും സാമ്പത്തിക തട്ടിപ്പിനിരയാക്കിയിട്ടുണ്ട്. കൂട്ടിലങ്ങാടിയിൽ മലഞ്ചരക്ക് വ്യാപാര കേന്ദ്രത്തിൽ സാധനങ്ങൾ എത്തിച്ച് നൽകാമെന്ന് പറഞ്ഞും കടകളിൽ അരിയുടെ സാമ്പിൾ കാണിച്ച് ലോഡ് ഇറക്കാമെന്ന് പറഞ്ഞും ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ഓർഡർ എടുത്തും പണം തട്ടിയിട്ടുണ്ടെന്ന് മലപ്പുറം ഇൻസ്പെക്ടർ ജോബി തോമസ് പറഞ്ഞു. പാലക്കാട്, കോഴിക്കോട് ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ ലത്തീഫിനെതിരെ കേസുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..