തിരൂർ
കുഴിമന്തിയെന്ന് ഭാഷയെ തെറ്റായി പ്രയോഗിക്കുന്നതിലുള്ള അമർഷമാണ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പ്രകടിപ്പിച്ചതെന്നും ഇത് ചിലർ വർഗീയമായി പോലും പ്രചരിപ്പിക്കുകയാണെന്നും നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമൻ പറഞ്ഞു. തിരൂർ തുഞ്ചൻപറമ്പിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു വി കെ ശ്രീരാമൻ.
മന്തൻ എന്ന വാക്കിന്റെ സ്ത്രീലിംഗമാണ് മന്തി. മന്തി എന്ന് കേൾക്കുമ്പോൾ മന്തൻ എന്നാണ് ഓർമവരിക. ഭക്ഷണത്തിന് ഇത്തരത്തിലുള്ള പേരിട്ടതിനുള്ള എതിർപ്പാണ് പ്രകടിപ്പിച്ചത്. താൻ ഏകാധിപതിയായാൽമാത്രം കുഴിമന്തി എന്ന വാക്ക് നിരോധിക്കുമെന്നാണ് ഫെയ്സ്ബുക്ക് കുറിപ്പിൽ എഴുതിയത്.
താൻ ഏകാധിപതിയായാൽമാത്രം എന്നാണ് പറഞ്ഞത്. അതുതന്നെ അസംഭവ്യമാണ്. തന്റെ പോസ്റ്റിനെ വിമർശിക്കുന്നത് തമാശയായിമാത്രമേ കാണാൻകഴിയൂ എന്നും ശ്രീരാമൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..