എടക്കര
വിവാഹ വാഗ്‌ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയെ 17 വർഷത്തിനുശേഷം എടക്കര പൊലീസ് പിടികൂടി. ചുങ്കത്തറ കൈപ്പിനി തരിയക്കോടൻ ഷരീഫ് (63)ആണ് അറസ്റ്റിലായത്. 2006ലാണ് കേസിനാസ്പദമായ സംഭവം. മൂത്തേടം സ്വദേശിനിയുടെ പരാതിയിലാണ് എടക്കര പൊലീസ് കേ സ് രജിസ്റ്റർചെയ്തത്. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ മുങ്ങിയ പ്രതി കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളിലായി ഒളിവിൽ താമസിക്കുകയായിരുന്നു.
പരപ്പനങ്ങാടി വള്ളിക്കുന്നിലെ ഒരു സ്ത്രീയെ വിവാഹംചെയ്ത് കുടുംബസമേതം താമസിക്കവെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. എടക്കര ഇൻസ്പെക്ടർ എൻ ബി ഷൈജു, എസ്‌സിപിഒ സി എ മുജീബ്, കെ രതീഷ്, സാബിർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..