കോഴിക്കോട്
ജനുവരി മൂന്നുമുതൽ കോഴിക്കോട്ട് നടക്കുന്ന അറുപത്തിഒന്നാമത് കേരള സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് കടപ്പുറത്ത് വിദ്യാർഥികളെയും കലാകാരന്മാരെയും അണിനിരത്തി വലിയ മണൽശിൽപ്പം നിർമിക്കും. വിദ്യാർഥികളെയും ചിത്രകലാ അധ്യാപകരെയും ചേർത്ത് നഗരത്തിൽ "കൊട്ടും വരയും’ പരിപാടി സംഘടിപ്പിക്കാനും കെ എം സച്ചിൻദേവ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന പബ്ലിസിറ്റി കമ്മിറ്റി യോഗം തീരുമാനിച്ചു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ബിഗ് ക്യാൻവാസ്, ശിൽപ്പനിർമാണം, വിളംബര ജാഥ, ഫ്ലാഷ് മോബ്, നഗരാതിർത്തികളിൽനിന്നു തുടങ്ങി കലോത്സവ വേദികളിലേക്കുള്ള പാതകളിൽ ദൂരം സൂചിപ്പിക്കുന്ന മൈൽ സ്റ്റോൺ തുടങ്ങിയവ ഒരുക്കും. നഗരാതിർത്തി മുതൽ പാതയോരങ്ങൾ ദീപാലംകൃതമാക്കുന്നതിന് വ്യാപാര സ്ഥാപനങ്ങളുടെ സഹകരണം തേടാനും യോഗം തീരുമാനിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..