27 April Saturday

പ്രജികുമാറിന് 
സയനൈഡ്‌ നൽകിയതായി സാക്ഷിമൊഴി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023
കോഴിക്കോട്‌
കൂടത്തായി കൂട്ടക്കൊല പരമ്പരയിലെ റോയ് തോമസ് വധക്കേസിൽ മൂന്നാം പ്രതി പ്രജികുമാറിന് സയനൈഡ്‌ നൽകിയതായി സാക്ഷിമൊഴി.  കോയമ്പത്തൂർ സ്വദേശി സത്യനാണ്‌ ചൊവ്വാഴ്‌ച മാറാട് പ്രത്യേക അഡീഷണൽ സെഷൻസ് ജഡ്ജ് എസ് ആർ ശ്യാംലാൽ മുമ്പാകെ മൊഴിനൽകിയത്‌. 
 പ്രജികുമാറിന്റെ അകന്ന ബന്ധുവാണെന്നും കോയമ്പത്തൂരിൽ 30 വർഷംമുമ്പ് പ്രജികുമാർ സ്വർണപ്പണിക്ക് വന്ന സമയത്ത് പരിചയപ്പെട്ടതാണെന്നും സത്യൻ മൊഴിനൽകി. പ്രജികുമാർ  1997 മുതൽ താമരശേരിയിൽ സ്വർണപ്പണിയും ആഭരണങ്ങളുടെ കളറിങ്ങും നടത്തിയിരുന്നു. 2011ലും 2014 ലും ആയി രണ്ടുതവണ കോയമ്പത്തൂരിലെ ആനന്ദ് എന്നയാളിൽനിന്ന്‌ സയനൈഡ് വാങ്ങി പ്രജികുമാറിന് നൽകി. രണ്ടാം പ്രതിയായ മാത്യുവിനെയും മൂന്നാം പ്രതിയായ പ്രജികുമാറിനെയും അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് പ്രജികുമാറിന്റെ സഹോദരനായ പ്രകാശൻ ഫോണിൽ വിളിച്ച്  മാത്യു ചതിച്ചതാണെന്ന് പറഞ്ഞു.  മാത്യുവിനെ മഹാറാണി ജ്വല്ലറിയിൽവച്ചും പ്രജികുമാറിന്റെ കടയിൽവച്ചും കണ്ടിട്ടുണ്ടെന്നും സത്യൻ മൊഴിനൽകി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ കെ ഉണ്ണിക്കൃഷ്ണനും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ  ഇ സുഭാഷും ഹാജരായി. രണ്ടാം പ്രതി  മാത്യുവിനുവേണ്ടി  അഡ്വ. എം ഷഹീർ സിങ്ങും മൂന്നാം പ്രതിക്കുവേണ്ടി അഡ്വ. എം രാജേഷ് കുമാറും ഹാജരായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top