നാദാപുരം
നാദാപുരം പേരോട് സദാചാര ഗുണ്ടാ ആക്രമണക്കേസിൽ ഒരാൾകൂടി പൊലീസ് പിടിയിൽ. പേരോട് സ്വദേശിയും യുവതിയുടെ അയൽവാസിയുമായ പ്രായപൂർത്തിയാവാത്ത വിദ്യാർഥിയാണ് പിടിയിലായത്. കേസ് അന്വേഷണം ഊർജിതമാക്കാനും പ്രതികളെ പിടികൂടാനുമായി ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം നാദാപുരം എസ്ഐയുടെ കീഴിൽ വനിതാ പൊലീസുകാർ ഉൾപ്പെടെ ഒമ്പത് അംഗ അന്വേഷകസംഘം രൂപീകരിച്ചു.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് പേരോടുള്ള വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ പ്രദേശവാസികളായ ചിലർ മാരകായുധങ്ങളുമായി വീട് കയറി ആക്രമിച്ചത്. കൂട്ട ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കൂത്തുപറമ്പ് സ്വദേശി വിശാഖ് വിനയൻ (29) കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിൽ 20 പേർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുത്തിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും രണ്ട് പ്രതികളെ മാത്രമാണ് പിടികൂടാനായത്.
കേസിലെ പ്രധാന പ്രതി രാജ്യം വിട്ടതും തിരിച്ചടിയായി. മറ്റു പ്രതികൾ വിദേശത്തേക്ക് കടക്കാതിരിക്കാൻ പാസ്പോർട്ട് വിവരങ്ങൾ ശേഖരിച്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. നാദാപുരം എസ്എച്ച്ഒ ഇ വി ഫായിസ് അലിയാണ് കേസ് അന്വേഷിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..