കോഴിക്കോട്
മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ തൈറോയ്ഡ് ശസ്ത്രക്രിയക്ക് ശേഷം അർധമയക്കത്തിലായിരുന്ന യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി ശശീന്ദ്രനെ ഐസിയുവിലും ഓപ്പറേഷന്‍ തിയേറ്ററിലുമടക്കം കൊണ്ടുവന്ന് തെളിവെടുത്തു. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം മെഡിക്കൽ കോളേജ് സിഐ ബെന്നി ലാലുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നത്. കുന്നമംഗലം കോടതിയില്‍നിന്ന് രണ്ട് ദിവസത്തേക്കാണ് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. സംഭവ ദിവസം ഇയാള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പൊലീസ് കണ്ടെടുത്തു. ഐസിയുവിലെയും തിയേറ്ററിലെയും ജീവനക്കാർ പ്രതിയെ തിരിച്ചറിഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..