28 March Thursday

കക്കോടി, പേരാമ്പ്ര ഏരിയാ സമ്മേളനങ്ങൾക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021
കക്കോടി/പേരാമ്പ്ര
സിപിഐ എം കക്കോടി, പേരാമ്പ്ര ഏരിയാ സമ്മേളനങ്ങൾക്ക്‌ പ്രൗഢോജ്വല തുടക്കം. ഏരിയാ കമ്മിറ്റി അംഗം പി കോരപ്പൻ പതാക ഉയർത്തിയതോടെയാണ്‌ കക്കോടി ഏരിയാ സമ്മേളനത്തിന്‌ തുടക്കമായത്‌. പറമ്പിൽ ബസാർ പി എം കല്യാണിക്കുട്ടി നഗറിൽ (അൽബ ഓഡിറ്റോറിയം) ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്‌ഘാടനംചെയ്‌തു. എ പി നസ്‌തർ  അനുശോചന പ്രമേയവും എൻ രാജേഷ്‌ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി കെ എം രാധാകൃഷ്‌ണൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ പി അപ്പുക്കുട്ടൻ സ്വാഗതം പറഞ്ഞു. ടി കെ സോമനാഥൻ, എൻ ഫാസിൽ, പി കെ ഇ ചന്ദ്രൻ, കെ എം നീനു എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്‌. 
146 പ്രതിനിധികളാണ്‌ പങ്കെടുക്കുന്നത്‌.  സംസ്ഥാനകമ്മിറ്റിയംഗം പി എ മുഹമ്മദ്‌ റിയാസ്‌, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ഭാസ്‌കരൻ, എം മെഹബൂബ്‌, ടി പി ദാസൻ, മാമ്പറ്റ ശ്രീധരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ചന്ദ്രൻ, ടി വി നിർമലൻ എന്നിവർ പങ്കെടുക്കുന്നു. ഞായറാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ ഓൺലൈനിൽ നടക്കുന്ന പൊതുസമ്മേളനത്തോടെ സമ്മേളനം സമാപിക്കും. പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്യും.
പേരാമ്പ്ര ഏരിയാ സമ്മേളനത്തിന് ഏരിയാകമ്മിറ്റി അംഗം പള്ളുരുത്തി ജോസഫ് പതാക ഉയർത്തി. എം കെ ചെക്കോട്ടിനഗറിൽ (സുരഭി അവന്യൂ)  സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ് കുമാർ ഉദ്ഘാടനംചെയ്തു. കെ സുനിൽ രക്തസാക്ഷി പ്രമേയവും സി കെ ശശി അനുശോചന പ്രമേയവും അവതരിപ്പിച്ചു. എം കുഞ്ഞമ്മദ്, സുജാത മനക്കൽ, ആർ സിദ്ധാർത്ഥ് എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളനം  നിയന്ത്രിക്കുന്നത്‌.
ഏരിയാ സെക്രട്ടറി എ കെ ബാലൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ ടി കെ ലോഹിതാക്ഷൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ കുഞ്ഞമ്മത്, പി വിശ്വൻ, വി പി കുഞ്ഞികൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ കെ പത്മനാഭൻ, എൻ കെ രാധ, എം കെ നളിനി എന്നിവർ പങ്കെടുക്കുന്നു. പ്രവർത്തന റിപ്പോർട്ടിന്മേൽ ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും പൂർത്തിയായി. പുതിയ ഏരിയാ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പോടെ ഞായറാഴ്ച വൈകിട്ട് സമ്മേളനം സമാപിക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top