കോഴിക്കോട്
സ്വന്തം എഴുത്തിനേക്കാൾ ഉയർന്ന എഴുത്തുകാരനായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ളയെന്ന് എം മുകുന്ദൻ പറഞ്ഞു. ഇതിന്റെ ഗുണവും ദോഷവും പുനത്തിലിന് അനുഭവിക്കേണ്ടിയും വന്നു. കോഴിക്കോട് സാംസ്കാരിക വേദി സംഘടിപ്പിച്ച പുനത്തിൽ അനുസ്മരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുകുന്ദൻ. പുനത്തിലിന്റെ രചനകളെ പഠിക്കുന്നതിനേക്കാൾ അദ്ദേഹത്തിന്റെ വികൃതികൾ ചർച്ചചെയ്യാനാണ് മാധ്യമങ്ങൾ ശ്രമിച്ചത്.
പുനത്തിലിന്റെ കൃതികളെ സംബന്ധിച്ച് ഗൗരവമായ പഠനങ്ങൾ ഉണ്ടാക്കുകയാണ് അദ്ദേഹത്തിന് നൽകാനുള്ള സ്മാരകമെന്നും മുകുന്ദൻ പറഞ്ഞു. ഡോ. എ കെ അബ്ദുൾഹക്കീം അധ്യക്ഷനായി. സാഹിത്യഅക്കാദമി വൈസ് ചെയർപേഴ്‌സൺ ഡോ. ഖദീജ മുംതാസ് അനുസ്മരണ പ്രഭാഷണം നടത്തി. ദേശാഭിമാനി വാരിക പത്രാധിപർ സി പി അബൂബക്കർ, ടി രാജൻ എന്നിവർ സംസാരിച്ചു. കെ വി ശശി സ്വാഗതവും ലിജീഷ്‌കുമാർ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..