കോഴിക്കോട്
സംയുക്ത കർഷകമോർച്ച ആഹ്വാനപ്രകാരം കർഷകർ ശനിയാഴ്‌ച രാജ്യത്തെ രാജ്‌ഭവനുകൾ വളഞ്ഞു. ദേശീയ കർഷക പ്രക്ഷോഭത്തിന്റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ കേന്ദ്ര സർക്കാർ പാലിക്കുക, സ്വാമിനാഥൻ കമീഷൻ നിർദേശിച്ച താങ്ങുവില നിയമംവഴി നടപ്പാക്കുക, വൈദ്യുതിബിൽ പിൻവലിക്കുക, കാർഷികകടം എഴുതിത്തള്ളുക, പെൻഷൻ തുക വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു കർഷക പടയണി. തിരുവനന്തപുരത്ത് രാജ്‌ഭവൻമാർച്ച് കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ കേന്ദ്രങ്ങളിലെ പ്രധാന കേന്ദ്രസർക്കാർ ഓഫീസുകളിലേക്കും മാർച്ച് നടന്നു.
കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി. മാർച്ച് മുതലക്കുളത്ത് നിന്നും ആരംഭിച്ചു. കിസാൻസഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു. കർഷകസംഘം ജില്ലാ പ്രസിഡന്റ് എം മെഹബൂബ് അധ്യക്ഷനായി. എഐകെഎസ് അഖിലേന്ത്യാ കമ്മിറ്റിയംഗം പി വിശ്വൻ, ഒ ഡി തോമസ്, ടി കെ രാജൻ, ജോസഫ് പൈമ്പിളി, ശങ്കരൻ തൂണേരി, കെ ലോഹ്യ, യു പി അബൂബക്കർ, ബാബു പറമ്പത്ത്, രാമൻകുട്ടി, കെ രാജീവൻ എന്നിവർ സംസാരിച്ചു. കർഷകസംഘം ജില്ലാ സെക്രട്ടറി ജോർജ് എം തോമസ് സ്വാഗതവും സി പി അബ്ദുറഹ്‌മാൻ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..