കോഴിക്കോട്
ഗുജറാത്ത് കലാപത്തെ അടിച്ചമർത്താൻ ശ്രമിച്ചതിന്റെ പേരിൽ നരേന്ദ്രമോദിയെ വേട്ടയാടുകയായിരുന്നുവെന്ന് ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻപിള്ള.
വിജിൽ ഹ്യൂമൻ റൈറ്റ്‌സ് സംഘടിപ്പിച്ച അടിയന്തരാവസ്ഥ ഓർമപുതുക്കൽ പരിപാടി അളകാപുരിയിൽ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഗുജറാത്തിൽ കലാപം പൊട്ടിപ്പുറപ്പെട്ട് 72 മണിക്കൂർകൊണ്ട് അടിച്ചമർത്താനായത് മോദിയുടെ ഇടപെടൽകൊണ്ടാണ്. എന്നാൽ, അതു കാണാൻ രാഷ്‌ട്രീയമായി ചിന്തിക്കാത്തവർക്കുപോലും സാധിച്ചില്ല. ഒരു കുറ്റംപോലും ചുമത്താൻ രാജ്യത്തെ നിയമവ്യവസ്ഥക്ക് സാധിച്ചില്ല. നിരപരാധിയെ ക്രൂശിച്ചു എന്ന് സുപ്രീംകോടതി വിധിയോടെ തെളിഞ്ഞിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..