തിരൂർ
കോഴിക്കോട്ടെ വ്യാപാരിയുടെ അരുംകൊലയുടെ ഉള്ളറകളിലേക്ക് കടക്കാനും മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടാനും കഴിഞ്ഞത്
പൊലീസിന്റെ ശാസ്ത്രീയ അന്വേഷണ മികവ്. ജില്ലാ പൊലീസ് മേധാവി എസ് സുജിത്‌ദാസിന്റെ മേൽനോട്ടത്തിൽ തിരൂർ ഡിവൈഎസ്‌പി കെ എം ബിജു, ഇൻസ്‌പെക്ടർ എം ജെ ജിജോ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്.
കഴിഞ്ഞ 18ന് രാത്രിയോടെയാണ് മേച്ചേരി സിദ്ദീഖിന്റെ ഫോൺ സ്വിച്ച് ഓഫായത്. ഫോണിൽ കിട്ടാതായതോടെ കുടുംബം പൊലീസിൽ പരാതി നൽകി. തുടർന്നാണ് പൊലീസ് പ്രാഥമികാന്വേഷണം ആരംഭിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..