വടകര
കസ്റ്റംസിൽ ജോലിനൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവാവിൽനിന്ന് രണ്ട് ലക്ഷം രൂപ തട്ടിയ സംഭവത്തിൽ കേസ് രജിസ്റ്റർചെയ്ത് അന്വേഷണം നടത്താൻ വടകര കോടതി ഉത്തരവിട്ടു. മേമുണ്ട സ്വദേശി കല്ലിൽ പ്രസൂൺ (22) അഡ്വ. പി പി സുനിൽ കുമാർ മുഖേന സമർപ്പിച്ച അന്യായത്തിലാണ് ഉത്തരവായത്. ആലപ്പുഴ നൂറനാട് സ്വദേശി കന്നേൽ പാടിത്തതിൽ പി ടി മോഹനനെതിരെയാണ് കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടത്.
മുമ്പ് പലർക്കും എറണാകുളം കസ്റ്റംസിൽ ജോലി ശരിയാക്കിയെന്ന് വിശ്വസിപ്പിച്ചാണ് മോഹനൻ പ്രസൂണിൽനിന്ന് പണം തട്ടിയത്.
ബാങ്ക് ട്രാൻസ്ഫർ വഴി രണ്ട് ലക്ഷത്തി പത്തായിരം രൂപ പലതവണകളായി മോഹനൻ തട്ടിയെടുത്തെന്നാണ് പരാതി. ജോലികിട്ടാതായതോടെ പ്രസൂണും സുഹൃത്തുക്കളും പ്രതിയുടെ വീട്ടിലെത്തിയപ്പോഴാണ് ചതിയിൽപ്പെട്ട കാര്യം മനസ്സിലായത്. സംഭവം പുറത്തുപറഞ്ഞാൽ പ്രസൂണിനെ കൊല്ലുമെന്ന് മോഹനൻ ഭീഷണിപ്പെടുത്തിയതോടെയാണ് പരാതിപ്പെട്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..