കോഴിക്കോട്
ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നുവച്ചെന്ന പരാതിയിൽ കുറ്റക്കാർക്കെതിരെ നടപടിയും കൂടുതൽ നഷ്ടപരിഹാരവും ആവശ്യപ്പെട്ട് പന്തീരാങ്കാവ് മലയിൽ കുളങ്ങര വീട്ടിൽ കെ കെ ഹർഷിന നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രധാന കവാടത്തിനരികെയാണ് സമരം. സർക്കാർ രണ്ടുലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. ഡോക്ടർമാരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാൻ നിയമസഹായം നൽകുമെന്ന് വനിതാ കമീഷനും അറിയിച്ചിരുന്നു.
സമരത്തിന് പിന്തുണയുമായി എഐസിസി വക്താവ് ഡോ. ഷമ മുഹമ്മദ്, മുസ്ലിം ലീഗ് നേതാവ് എ സഫറി സാഹിബ്, വെൽഫെയർ പാർടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, എസ്ഡിപിഐ മണ്ഡലം സെക്രട്ടറി മിർഷാൻ തുടങ്ങിയവരെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..