നാദാപുരം
പേരോട് സദാചാര ഗുണ്ടകളുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. കൂത്തുപറമ്പ് ആയിക്കര മമ്പറം സ്വദേശി വിശാഖി(29)നാണ് പരിക്കേറ്റത്. പാറക്കടവ് റോഡിൽ തട്ടാറത്ത് പള്ളിക്ക് സമീപത്തെ വീട്ടിൽ വ്യാഴം രാത്രി ഒരു മണിയോടെ ആക്രമണം. പത്തോളം വരുന്ന സംഘം വീട്ടിൽ അതിക്രമിച്ചുകയറി യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു വിശാഖിന്റെ കൈകാലുകൾ അടിച്ചൊടിച്ച നിലയിലാണ്. തലയിലും ആഴത്തിൽ മുറിവേറ്റു. യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിൽ പേരോട് സ്വദേശി കിഴക്കേപറമ്പത്ത് മുഹമ്മദ് സാലി (35 ) നാദാപുരം എസ്ഐ ഇ വി ഫായീസ് അലി അറസ്‌റ്റിലായി. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പ് ചേർത്താണ് കേസ്. കേസിൽ 20 ഓളം പേർക്കെതിരെയാണ് കേസെടുത്തത്. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.
വിശാഖിന്റെ സുഹൃത്തായ യുവതിയുടെയും മക്കളുടെയും മുന്നിൽവച്ചായിരുന്നു ആക്രമണം. യുവാവ് വീട്ടിലെത്തിയ വിവരം അക്രമിസംഘങ്ങളെ ആരോ ഫോൺ ചെയ്ത് അറിയിക്കുകയും ഒരു കൂട്ടം പേർ സംഘടിച്ചെത്തി ആക്രമിക്കുകയുമായിരുന്നു. ഒരാഴ്ച മുമ്പ് വിശാഖിന്റെ ബൈക്ക് പേരോടുവച്ച് തകർത്തിരുന്നു.
സംഭവത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് പൊലീസ് 20 പേർക്കെതിരെ കേസെടുത്തു. മുസ്ലിംലീഗിന്റെ മണ്ഡലം നേതാവ് ആക്രമണത്തിന്റെ പിന്നിൽ പ്രവർത്തിച്ചതായി ആരോപണമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..