കോഴിക്കോട്
ഭട്ട് റോഡ് ബീച്ചിൽ വിനോദസഞ്ചാര വകുപ്പിന്റെ പുത്തൻ ശുചിമുറി സമുച്ചയം. എല്ലാ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും ലോകോത്തര നിലവാരമുള്ള ശുചിമുറികൾ ഒരുക്കാനുള്ള സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണിത്.
വിമാനത്താവളങ്ങളിലെ ശുചിമുറികളുടെ നിലവാരത്തിലാണ് നിർമാണം. ലാമിനേറ്റഡ് ഷീറ്റ് ഉപയോഗിച്ചാണ് അകത്തളം മനോഹരമാക്കിയത്. പുരുഷൻമാർക്കും സ്ത്രീകൾക്കുമായി 16 യൂറിനൽ ഏരിയ, ഒമ്പത് വാട്ടർ ക്ലോസറ്റ്, നാല് ഷവർ ഏരിയ, പത്ത് വാഷ് ബേസിൻ എന്നിവ ഒരുക്കിയിട്ടുണ്ട്. സെൻസർ നിയന്ത്രിതമായ ക്ലോസറ്റുകളാണ് ഇവിടെ. ഭിന്നശേഷിക്കാർക്കായി പ്രത്യേകം ശുചിമുറികളുമുണ്ട്. മുലയൂട്ടുന്നവർക്കായി ബേബി കെയർ യൂണിറ്റും ജീവനക്കാർക്ക് വിശ്രമമുറിയും കുടിവെള്ളകിയോസ്കും ഒരുക്കും. ഒരു കോടിരൂപ ചെലവുള്ള പദ്ധതി അടുത്തമാസം പ്രവർത്തനസജ്ജമാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..