കോഴിക്കോട്
കോവിഡ് മൂന്നാം തരംഗത്തെത്തുടർന്നുള്ള ഞായർ അടച്ചിടലുമായി പൂർണമായി സഹകരിക്കുമെന്ന് ബസ് ഓണേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി തുളസീദാസ് കക്കോടി. അടച്ചിടൽ ദിവസങ്ങളിൽ ബസ്സോടിക്കില്ല. രണ്ടുവർഷത്തെ പ്രതിസന്ധിയിൽനിന്ന് കരകയറുന്നതിനിടെയാണ് വീണ്ടും നിയന്ത്രണങ്ങൾ വന്നത്. ബസ് വ്യവസായ മേഖലയിൽ കനത്ത പ്രതിസന്ധിയാണ് ഇതുണ്ടാക്കിയത്. ബസ്സിൽ നിറയെ യാത്രക്കാർ കയറുന്നതിന് ഉടമകൾക്കും ജീവനക്കാർക്കുമെതിരെയാണ് പൊലീസ് കേസെടുക്കുന്നത്. ഇത് അവസാനിപ്പിക്കാൻ അധികൃതർ തയ്യാറാവണം. ഈ ആവശ്യമുന്നയിച്ച് ബസ്സുടമകളുടെ പ്രതിനിധികൾ കലക്ടർ, കമീഷണർ, ആർടിഒ എന്നിവരെ തിങ്കൾ കാണും. തിങ്കൾ മുതൽ ബസ്സുകളിൽ കോവിഡ് ചട്ടം പാലിക്കുന്നവർ മാത്രം യാത്രചെയ്താൽ മതിയെന്ന നോട്ടീസ് പതിക്കുമെന്നും അസോസിയേഷൻ സെക്രട്ടറി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..