ഫറോക്ക്
ബേപ്പൂർ വില്ലേജ് ഓഫീസിൽ കവർച്ച നടത്തിയ പ്രതി മണിക്കൂറുകൾക്കകം പൊലീസ് പിടിയിൽ. തിരുവനന്തപുരം സ്വദേശി കൊളത്തൂർ അഖിൻ (23) ആണ് പിടിയിലായത്. വിവിധ ജില്ലകളിലായി നിരവധി കവർച്ചാ കേസുകളിലും മയക്കുമരുന്നു കേസുകളിലും പ്രതിയായ യുവാവിനെ ഫറോക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഫറോക്ക് പൊലീസിന്റെ സഹായത്തോടെ ബേപ്പൂർ ഇൻസ്പെക്ടർ സി സിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ശനി പകൽ രണ്ടരയോടെയാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വെള്ളിയാഴ്ച പുലർച്ചെയാണ് റോഡരികിലുള്ള ബേപ്പൂർ വില്ലേജ് ഓഫീസ് കുത്തിത്തുറന്ന് 5264 രൂപ മോഷ്ടിച്ചത്. സമീപത്തെ ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളിൽനിന്ന് മോഷ്ടാവിനെ ഏകദേശം തിരിച്ചറിഞ്ഞതോടെയാണ് ഊർജിത അന്വേഷണത്തിലൂടെ അഖിനെ പിടികൂടിയത്.
തിരുവനന്തപുരം പൊയിലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒമ്പത് കളവുകേസുകളിലും പാലക്കാട് ജില്ലയിൽനിന്ന് 10 കിലോ കഞ്ചാവ് കടത്തിയ കേസിലും പ്രതിയായ അഖിൻ തിരുവനന്തപുരം ഭാഗത്തുനിന്നും മോഷ്ടിച്ച ബൈക്കുമായി ബേപ്പൂരിലെത്തി ഒളിവിൽ താമസിച്ചുവരികയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..