കോഴിക്കോട്
വനിതാ കമീഷൻ അധ്യക്ഷ പി സതീദേവിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിങ്ങിൽ ആറ് പരാതി തീർപ്പാക്കി. 37 പരാതി അടുത്ത അദാലത്തിലേക്ക് മാറ്റി. 50 പരാതിയാണ് പരിഗണിച്ചത്. മൂന്ന് പരാതി ലീഗൽ സർവീസസ് അതോറിറ്റിക്ക് അയച്ചു. ഒരു കേസ് ജാഗ്രതാ സമിതിക്ക് കൈമാറി. ഗാർഹിക പീഡനം, ജോലിസ്ഥലത്തുള്ള വിഷയങ്ങൾ തുടങ്ങിയ പരാതിയാണ് കമീഷന്റെ മുമ്പിൽ വന്നതിൽ കൂടുതലും.
സിറ്റിങ്ങിനുശേഷം കമീഷൻ അധ്യക്ഷ കലക്ടറുമായി കൂടിക്കാഴ്ച നടത്തി. ജില്ലയിൽ തൊഴിലിടങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പരാതി പരിഹാര സംവിധാനം രൂപീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കലക്ടറോട് അഭ്യർഥിച്ചു. അവ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടതായി പി സതീദേവി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..