താമരശേരി
താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ഗൃഹനാഥന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന ആശുപത്രി അധികൃതരുടെ റിപ്പോർട്ടിനെ ചൊല്ലി ജീവനക്കാരും നാട്ടുകാരും തമ്മിൽ വാക്കേറ്റം. തിങ്കൾ രാവിലെയാണ് താമരശേരിയിലെ മത്സ്യവ്യാപാരിയായ കുടുക്കിലുമ്മാരം അരേറ്റകുന്നുമ്മൽ കെ കെ അബ്ബാസ് നെഞ്ചുവേദനയെ തുടർന്ന് അത്യാഹിതവിഭാഗത്തിൽ ചികിത്സ തേടിയെത്തിയത്. ചികിത്സക്കിടയിൽ മരിച്ചു. തുടർന്ന് ആശുപത്രി അധികൃതർ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് കാണിച്ച് പൊലീസിന് റിപ്പോർട്ട് നൽകി. വിവരമറിഞ്ഞ് എത്തിയ നാട്ടുകാർ മൃതദേഹം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടത് ആശുപത്രി അധികൃതരുമായി വാക്കേറ്റത്തിന് കാരണമായി. താമരശേരി പൊലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തി മരണത്തിൽ അസ്വാഭാവികതയില്ലെന്ന് കണ്ടെത്തിയതോടെ രണ്ട് മണിക്കൂറിനുശേഷം മൃതദേഹം ബന്ധുകൾക്ക് വിട്ടുനൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..