നാദാപുരം
ഉദ്ഘാടനത്തിനുമുമ്പ് റോഡ് തകർന്നതായി പരാതി. നാദാപുരം പഞ്ചായത്ത് ഇരുപത്തിയൊന്നാം വാർഡിലെ കിഴക്കെമഠം–-വയൽ സ്കൂൾ റോഡാണ് ഉദ്‌ഘാടനത്തിന് മുന്നേ പൊട്ടിപ്പൊളിഞ്ഞത്.
മുഖ്യമന്ത്രിയുടെ പ്രളയ പുനരുദ്ധാരണ ഫണ്ടിൽനിന്ന് പത്തുലക്ഷം രൂപ ചെലവിലാണ് റോഡ് നിർമിച്ചിരിക്കുന്നത്. കരാറുകാരനെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ തൂണേരി ബ്ലോക്ക് പൊതുമരാമത്ത് വിഭാഗം എൻജിനിയർക്ക് പരാതി നൽകി. റോഡിന്റെ കരാറെടുത്തയാൾ പഞ്ചായത്തിലെ 2, 3 വാർഡുകളിലെ റോഡുകളിലും സമാനമായ നിർമാണമാണ് നടത്തിയതെന്നും ആക്ഷേപമുണ്ട്. ഇതിനെതിരെയും നാട്ടുകാർ പരാതി നൽകിയിരുന്നു. കൃത്യമായി നിർമാണ പ്രവൃത്തി നടത്താതിരുന്നിട്ടും കരാറുകാരന് ബിൽ തുക ലഭിക്കുന്നതിന് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്ന ആക്ഷേപവും ശക്തമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..