കോഴിക്കോട്
കൂടത്തായി കൂട്ടക്കൊല പരമ്പരയിൽ റോയ് തോമസ് വധക്കേസിൽ ഒന്നാം പ്രതി ജോളിയുടെ സഹോദരങ്ങളെ വിസ്തരിച്ചു. 12ാം സാക്ഷി ബാബു ജോസഫ്, 14ാം സാക്ഷി ടോമി ജോസഫ് എന്നിവരുടെ വിസ്താരമാണ് മാറാട് പ്രത്യേക അഡീഷണൽ സെഷൻസ് കോടതിയിൽ പൂർത്തിയായത്.
ജോളിയിൽനിന്ന് കൊലപാതക വിവരങ്ങൾ തങ്ങൾ അറിഞ്ഞിരുന്നതായാണ് ഇരുവരുടെയും മൊഴി. 2019ൽ കല്ലറ പൊളിച്ച് പൊലീസ് അന്വേഷണം നടത്തുന്നതിന് തലേന്നും പിറ്റേന്നുമായി കുറ്റത്തെപ്പറ്റി ജോളി പറഞ്ഞതായും ഇവർ വിസ്താരത്തിൽ പറഞ്ഞു. സ്വത്ത് കൈവശപ്പെടുത്താൻ വ്യാജ വിൽപ്പത്രമുണ്ടാക്കിയെന്നും പറഞ്ഞു. രണ്ടുപേരും കേസന്വേഷണ സമയത്ത് മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴിനൽകിയിരുന്നു. ജോളിയുടെ രണ്ടാം വിവാഹം നടന്നശേഷം സാക്ഷികളായ സഹോദരങ്ങളുമായി നല്ല ബന്ധത്തിലല്ലെന്നും മൊഴികൾ വിശ്വാസയോഗ്യമല്ലെന്നും പ്രതിഭാഗം വാദിച്ചു.
സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. എൻ കെ ഉണ്ണികൃഷ്ണൻ, രണ്ടാം പ്രതി എം എസ് മാത്യുവിന്റെ അഭിഭാഷകൻ അഡ്വ. ഷഹീർ സിങ്, നാലാം പ്രതി മനോജിന്റെ അഭിഭാഷകൻ അഡ്വ. പി കുമാരൻകുട്ടി എന്നിവർ ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..