വടകര
നഗരസഭയിലും വില്യാപ്പള്ളി പഞ്ചായത്തിലുമായി തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലായവരുടെ സ്രവ പരിശോധന നടത്തി. രോഗബാധിതരുമായി സമ്പർക്കത്തിൽ വന്ന 250 പേർക്കാണ് കോട്ടപ്പറമ്പ് വൺ ടു വൺ ഫിലിം സിറ്റിയിലും അടക്കാത്തെരു കൊപ്രഭവനിലുമായി പരിശോധന നടത്തിയത്. റാപ്പിഡ് ടെസ്റ്റിൽ 16 പേരുടെ ഫലം പോസിറ്റീവായി. നഗരസഭാ പരിധിയിലെ ഏഴ്, വില്യാപ്പള്ളി പഞ്ചായത്തിലെ ആറ്, മണിയൂരിലെ രണ്ട്, ഏറാമലയിലെ ഒരാളുടെ ഫലവുമാണ് പോസിറ്റീവായത്. ഇവരെ ചാത്തമംഗലത്തെ എൻഐടിയിലേക്ക് മാറ്റി. ആവശ്യമെങ്കിൽ കൂടുതൽ പേർക്ക് റാപ്പിഡ് ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ച നഗരപരിധിയിലും വില്യാപ്പള്ളി യിലെ കുട്ടോത്ത് പ്രദേശവും പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും നിരീക്ഷണത്തിലാണ്. കുട്ടോത്ത് സ്വദേശിയായ കോട്ടപ്പറമ്പിലെ പച്ചക്കറി കടയിലെ തൊഴിലാളിക്കും ഭാര്യക്കും നഗരസഭാ സ്വദേശിയായ അടക്കാത്തെരു കൊപ്രക്കടയിലെ തൊഴിലാളിക്കും മകനുമാണ് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..