നാദാപുരം
വളയം നീലാണ്ടുമ്മൽ പേയിളകിയ പശുവിനെ വെടിവച്ച് കൊന്നു. അരിയാക്കണ്ടി സുഖേഷിന്റെ പശുവിനെയാണ് കൊന്നത്. ബുധനാഴ്‌ച രാവിലെ പശുവിന് അസുഖം കണ്ടതിനെ തുടർന്ന് വെറ്ററിനറി ഡോക്ടറെ വീട്ടിലെത്തിച്ച് പരിശോധന നടത്തിയിരുന്നു. ഡോക്ടറാണ് പേയിളകിയ പശുവാണെന്ന് സ്ഥിരീകരിച്ചത്.
വൈകിട്ടോടെ പശു അക്രമാസക്തമായതിനെ തുടർന്നാണ് രാത്രി ഒമ്പതോടെ വെടിവച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം സുമതി, വളയം പൊലീസ് എന്നിവർ സ്ഥലത്തെത്തിയിരുന്നു.
വളയത്ത് കഴിഞ്ഞ ദിവസങ്ങളിൽ വളർത്തു മൃഗങ്ങൾക്ക് ഭ്രാന്തൻ കുറുക്കന്റെയും പേപ്പട്ടിയുടെയും കടിയേറ്റിരുന്നു. കുറുക്കന്റെ ആക്രമണത്തിനിരയായ നിരവുമ്മലിലെ പുന്നയുള്ള പറമ്പത്ത് സുനിലിന്റെ നാല് മാസം ഗർഭിണിയായ പശുവും കുഞ്ഞിത്തൈയുള്ള പറമ്പത്ത് ചന്ദ്രന്റെ കറവപ്പശുവും കഴിഞ്ഞ ദിവസങ്ങളിൽ ചത്തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..