ചാത്തമംഗലം
കൂഴക്കോട് 10 വയസ്സുകാരന് അമ്മയുടെ ക്രൂര മർദനമെന്ന് പരാതി. ഗുരുതര പരിക്കേറ്റ കുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ചൊവ്വ രാത്രി 7.45നാണ് സംഭവം. അടുത്തവീട്ടിൽവച്ച് കൂട്ടുകാർക്കൊപ്പം ചായ കുടിച്ചതിനാണ് മർദിച്ചതെന്ന് അയൽവാസികൾ പറഞ്ഞു. അയൽവാസികളാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. വലത് കാലിലെ മുറിവിൽ എട്ട് തുന്നുണ്ട്. പിങ്ക് പൊലീസ് വീട്ടിലെത്തി അന്വേഷണം നടത്തി. ബാലസംഘം ജില്ലാ സെക്രട്ടറി ജിഷ്ണു, ജില്ലാ കോ–-ഓർഡിനേറ്റർ ശ്രീദേവ്, കൺവീനർ വി സുന്ദരൻ, സിപിഐ എം ഏരിയാ സെക്രട്ടറി പി ഷൈബു എന്നിവർ കുട്ടിയുടെ വീട് സന്ദർശിച്ചു. കർശന നടപടി സ്വീകരിക്കണമെന്നും കുട്ടിക്ക് കൗൺസലിങ് നൽകണമെന്നും ബാലസംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ചൈൽഡ്‌ലൈൻ, ബാലാവകാശ കമീഷൻ, സിഡബ്ല്യൂസി എന്നിവർക്ക് ബാലസംഘം പരാതി നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..