കോഴിക്കോട്
സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടറെ കാണാനും പരിശോധനാ ഫലത്തിനും മണിക്കൂറുകൾ വരിനിൽക്കുന്ന കാലം കഴിയുന്നു. ആശുപത്രി സേവനങ്ങൾ ഡിജിറ്റലാകുന്ന ഇ ഹെൽത്ത് സംവിധാനം ജില്ലയിലെ ആശുപത്രികളിൽ സജ്ജമായി. കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസ്, വടകര ജില്ലാ ആശുപത്രി തുടങ്ങി 59 ആശുപത്രികളിൽ സൗകര്യം ലഭ്യമാണ്. തെരഞ്ഞെടുക്കപ്പെട്ട സാമൂഹികാരോഗ്യ കേന്ദ്രം, പ്രാഥമികാരോഗ്യകേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലും ഇ ഹെൽത്തുണ്ട്.
ഒപി ടിക്കറ്റ് ടോക്കൺ, അപ്പോയിന്റ്‌മെന്റ്, പരിശോധന ഫലം, ലാബ് ഫലം, മെഡിക്കൽ റെക്കോർഡ് എന്നീ സേവനങ്ങൾ ഇ ഹെൽത്ത് വഴി ഓൺലൈനായി ലഭിക്കും. ലാബ് ഫലം എസ്എംഎസ് ആയും ലഭിക്കും. ജീവിതശൈലീ രോഗനിർണയത്തിന് ശൈലീ ആപ്പുമുണ്ട്. ആശുപത്രികൾ പേപ്പർരഹിതമാക്കുന്നതിനും കൂടുതൽ രോഗീസൗഹൃദമാക്കുന്നതിനുമായാണ് ഇ ഹെൽത്ത് ഒരുക്കിയത്. പദ്ധതി പൂർണതോതിലാവുന്നതോടെ രോഗി ചികിത്സതേടിയതുമുതലുള്ള വിവരം ഡോക്ടറുടെ വിരൽത്തുമ്പിലെത്തും.
രജിസ്റ്റർ ചെയ്യാം
ഇ ഹെൽത്ത് സേവനങ്ങൾക്ക് വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പർ (യുഎച്ച്ഐഡി) ഉണ്ടാക്കണം. https://ehealth.kerala.gov.in എന്ന പോർട്ടലിൽ കയറി ആധാർ നമ്പർ നല്‍കി രജിസ്റ്റർ ചെയ്യാം. ആധാർ രജിസ്റ്റർ ചെയ്ത നമ്പറിൽ ഒടിപി വരും. ഈ ഒടിപി നൽകുമ്പോൾ തിരിച്ചറിയൽ നമ്പർ ലഭിക്കും. ആദ്യലോഗിനിൽ 16 അക്ക നമ്പർ തന്നെയാകും ഐഡിയും പാസ് വേർഡും. പിന്നീട് പാസ് വേർഡ് മാറ്റാം. ഇതുപയോഗിച്ചാണ് ടോക്കണെടുക്കലും ഡോക്ടറെ കാണലും.
ഈ ഹെല്‍ത്ത്
കുടുംബാരോഗ്യ
കേന്ദ്രങ്ങള്‍
അരിക്കുളം, അത്തോളി, ആയഞ്ചേരി, അഴിയൂര്‍, ചാലിയം, ചോറോട്, ഇരിങ്ങല്‍ കോട്ടക്കല്‍, കൊടിയത്തൂര്‍, കൂടരഞ്ഞി, കുന്നമംഗലം, മരുതോങ്കര, മേപ്പയ്യൂര്‍, മൂടാടി, നരിപ്പറ്റ, പനങ്ങാട്, പുതുപ്പാടി, രാമനാട്ടുകര, തിരുവമ്പാടി, വടകര.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..