കണ്ണിപറമ്പ്
ബൈക്ക് ആവശ്യപ്പെട്ടതിനെ തുടർന്നുള്ള തർക്കത്തിനിടെ യുവാവിന് കുത്തേറ്റു. കണ്ണിപറമ്പ് കാക്കാരത്തിൽ സൈനബയുടെ മകൻ സവാദിനാണ് വെള്ളി രാത്രി പത്തേരയോടെ കുത്തേറ്റത്. കണ്ണിപറമ്പ് സ്വദേശികളായ ബാബിൻ, ശ്രീരാഗ് എന്നിവർ തമ്മിലുള്ള തർക്കത്തിനിടെ ഇരുവരെയും മാറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് സംഭവം. കണ്ണിപറമ്പിൽ വച്ച് ശ്രീരാഗിന്റെ ബൈക്ക് ബാബിൻ ആവശ്യപ്പെട്ടിരുന്നു. ഇതുകേട്ട ശ്രീരാഗ് അസഭ്യം പറഞ്ഞു. ഇതാണ് തർക്കത്തിനിടയാക്കിയത്.
ഇതിനിടെ ശ്രീരാഗ് വാഹനത്തിന്റെ താക്കോൽ പോലുള്ള ഉപകരണംകൊണ്ട് കുത്തി എന്നാണ് സവാദ് മാവൂർ പൊലീസിന് മൊഴി നൽകിയത്. മാസങ്ങൾക്ക് മുമ്പും ബാബിനും ശ്രീരാഗും തമ്മിൽ തർക്കം ഉണ്ടായിരുന്നു. സവാദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി ഒളിവിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..