ബാലുശേരി
ബാലുശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ താലിബാൻ മാതൃകയിൽ മണിക്കൂറുകൾ പീഡനത്തിനിരയാക്കി തോട്ടിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതിയായ എസ്ഡിപിഐ നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി തൃക്കുറ്റിശേരി വാഴേന്റവളപ്പിൽ ജിഷ്ണുരാജിനെ ആക്രമിച്ച കേസിലാണ് എസ്‌ഡിപിഐ നേതാവായ അവിടനല്ലൂർ മൂടോട്ടുകണ്ടി സഫീറിനെ അറസ്റ്റ് ചെയ്തത്. എസ്ഡിപിഐ ജില്ലാ വളന്റിയർ വൈസ് ക്യാപ്റ്റനും മണ്ഡലം ഭാരവാഹിയുമാണ്. ജൂൺ 23ന് അർധരാത്രിയായിരുന്നു സംഭവം. ഇതോടെ കേസിൽ പത്തുപേർ റിമാൻഡിലായി.
ജിഷ്ണുരാജിനെ മർദിച്ച് അവശനാക്കി തോട്ടിൽ മുക്കുന്ന വീഡിയോ ദൃശ്യം പുറത്തുവന്നതോടെയാണ് സഫീറിന്റെ പങ്ക് വെളിപ്പെട്ടത്. സായുധപരിശീലനം നേടിയ ഇയാൾ 2016ൽ പാലോളിയിൽ യുവാവിനെ തടഞ്ഞുവച്ച് വധിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായിരുന്നു. എസ്ഡിപിഐ പാലോളി ബ്രാഞ്ച് സെക്രട്ടറി ജുനൈദ്, പ്രവർത്തകരായ സുൽഫി, റംഷാദ് എന്നിവർ റിമാൻഡിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..