നാദാപുരം
നിർമാണത്തിലിരിക്കുന്ന വീടുകളിൽനിന്ന് ലക്ഷക്കണക്കിന് രൂപയുടെ ഇലക്‌ട്രിക്കൽ വയറിങ് സാധനങ്ങൾ മോഷ്‌ടിച്ച സംഭവത്തിൽ നാദാപുരം പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്.
ചീറോത്തുമുക്ക്, ജാതിയേരി, ഇയ്യങ്കോട്, കക്കംവെള്ളി, കല്ലാച്ചി തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിൽനിന്നാണ് ഇലക്‌ട്രിക്കൽ വയറിങ് സാധനങ്ങൾ മോഷണം പോയത്. ഡിവിഡിയിൽ ബന്ധിപ്പിച്ച വയർ, എർത്ത് കോപ്പർ, വിലകൂടിയ സ്വിച്ച് ബോർഡുകൾ, ബ്രേക്കർ തുടങ്ങിയവയാണ് മോഷ്‌ടിച്ചത്. ആറ് പരാതിയാണ് പൊലീസിന് ലഭിച്ചത്. എല്ലാ വീടുകളിലും സമാന രീതിയിലായിരുന്നു മോഷണം. വയറിങ് രീതിയും ഇലക്‌ട്രിക്കൽ സംവിധാനവും കൃത്യമായി അറിയാവുന്ന സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..