താമരശേരി
താമരശേരിയിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പൊലീസ് പിടിയിൽ. പുതുപ്പാടി കൈതപ്പൊയിൽ ചന്ദനപ്പുറം വീട്ടിൽ മുഹമ്മദ് ഷക്കീർ (23), പെരുമ്പള്ളി കൊട്ടാരക്കോത്ത് ആദിൽ റഹ്മാൻ (20), പെരുമ്പള്ളി കവുമ്പുറത്ത് കെ പി ആഷിക് (23) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. തിങ്കൾ വൈകിട്ട് നാലോടെയാണ് താമരശേരിയിലെ സ്വകാര്യ ലോഡ്ജിൽനിന്ന് ഇവർ പിടിയിലായത്. പ്രതികളിൽനിന്ന് വിൽപ്പനയ്‌ക്കായി സൂക്ഷിച്ച 5.15 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. താമരശേരിയിലും കൊടുവള്ളിയിലും വില്പന നടത്തിയതിന്റെ ബാക്കിയാണ് ഇവയെന്ന് പൊലീസ് പറഞ്ഞു.
ജില്ലയിലെ മൊത്തകച്ചവടക്കാരിൽനിന്ന് വാങ്ങി വില്പന നടത്തുകയാണ് ഇവർ ചെയ്‌തിരുന്നത്. പ്രതികളിലൊരാളായ മുഹമ്മദ് ഷക്കീർ മാർച്ചിൽ അഞ്ച് ഗ്രാം എംഡിഎംഎയുമായി പിടിയിലായിരുന്നു. മേയിലാണ് ജാമ്യത്തിലിറങ്ങിയത്.
താമരശേരി ഡിവൈഎസ്‌പി അഷ്‌റഫ് തെങ്ങലക്കണ്ടി, ഇൻസ്‌പെക്ടർ ടി എ അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ ക്രൈംസ്‌ക്വാഡ് എസ്‌ഐമാരായ രാജീവ് ബാബു, വി കെ സുരേഷ്, ബിജു പൂക്കോട്ട്, താമരശേരി എസ്ഐമാരായ കെ സത്യൻ, ജൂനിയർ എസ്ഐ കെ എ ഷിജു, എസ്ഐ പി കെ ജയപ്രകാശ്, സിപിഒമാരായ പി പി ഷിനോജ്, ജിലു സെബാസ്റ്റ്യൻ, എസ്ഒജി സിപിഒമാരായ പി പി ഷെരീഫ്, പി കെ മുഹമ്മദ് റാസിഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..