പുറമേരി
പുറമേരി പഞ്ചായത്തിലെ പതിമൂന്നാം വാർഡ് അംഗം ഇ ടി കെ രജീഷും യുഡിഎഫും നുണപ്രചാരണം നടത്തുകയാണെന്ന് സിപിഐ എം പുറമേരി ലോക്കൽ കമ്മിറ്റി പ്രസ്താവിച്ചു. സിപിഐ എം നേതാവും പഞ്ചായത്തിന്റെ മുൻ വൈസ് പ്രസിഡന്റുമായ പ്രസീത കല്ലുള്ളതിലിനെതിരായി വ്യക്തിപരമായ അധിക്ഷേപങ്ങളും മാനഹാനിയുണ്ടാക്കുന്ന പ്രചാരണവും നിരന്തരമായി നടത്തുകയാണ്.
നടപടിക്രമങ്ങൾ പാലിക്കാതെ ഏകപക്ഷീയമായ
തീരുമാനങ്ങൾ എടുക്കുന്നതിനെ ജനങ്ങൾ ചോദ്യംചെയ്ത സംഭവത്തെ ഗ്രാമസഭ അലങ്കോലപ്പെടുത്തിയതായി പ്രചരിപ്പിക്കുന്നു. കഴിഞ്ഞ ദിവസം അങ്കണവാടി ഹെൽപ്പറുടെ താൽക്കാലിക നിയമനത്തിൽ വെൽഫെയർ കമ്മിറ്റിയുടെ അഭിപ്രായം കണക്കിലെടുക്കാതെ യുഡിഎഫ് പ്രതിനിധിയെ നിർദേശിച്ചത് രജീഷാണ്. നിർദേശം വെൽഫെയർ കമ്മിറ്റി അംഗീകരിക്കാതെ വന്നപ്പോൾ പ്രസീത ഉൾപ്പെടെയുള്ളവരെ കെെയേറ്റം ചെയ്യാൻ ശ്രമിക്കുകയും യോഗത്തിൽയേന്ന് ഇറങ്ങിപ്പോവുകയുമായിരുന്നു.
സ്ത്രീത്വത്തെ പരിഹസിക്കുന്ന വിധം സംസാരിച്ചതിൽ നാദാപുരം പൊലീസ് സ്റ്റേഷനിൽ പ്രസീത പരാതി നൽകിയിട്ടുണ്ട്.
സംഭവത്തെ തുടർന്നുണ്ടായ ജനകീയ പ്രതിഷേധത്തിൽ നിന്ന് തടിയൂരാനാണ് രജീഷ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ പേരിൽ കള്ളക്കേസ് കൊടുത്തതും സോഷ്യൽ മീഡിയയിലും മറ്റും കള്ളപ്രചാരണങ്ങൾ നടത്തുന്നതും. യുഡിഎഫും പഞ്ചായത്ത് മെമ്പറും ചേർന്ന് നടത്തുന്ന നുണ ജനമധ്യത്തിൽ തുറന്ന് കാണിക്കുമെന്ന് സിപിഐ എം പുറമേരി ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..