തലക്കുളത്തൂർ
തലക്കുളത്തൂരിൽ ലഹരി മാഫിയാ വിളയാട്ടം വീണ്ടും. ഞായറാഴ്ച രാത്രി കച്ചേരിയിൽ റോഡരികിലൂടെ പോവുകയായിരുന്ന യുവാക്കളെ മയക്കുമരുന്ന് സംഘം മർദിച്ചവശരാക്കി. ഗുരുതര പരിക്കുകളോടെ കച്ചേരി ചിറവളപ്പിൽ ചമ്മണക്കുനി സുബി (32), വി കെ റോഡിലെ തണ്ടാം കുന്നുമ്മൽ ബബീഷ് (42) എന്നിവരെ ബീച്ച് ആശുപത്രിയിലും ഗവ. മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. സുബിക്ക് തലയ്ക്കാണ് പരിക്കേറ്റത്.
കച്ചേരി പള്ളി റോഡിൽ കഞ്ചാവ് വലിയും വിൽപ്പനയും നടക്കുന്നതിനെ യുവാക്കൾ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതരായാണ് അക്രമം ഉണ്ടായത്. പറമ്പത്ത് മാർക്കറ്റിനടുത്തുവെച്ച് നാട്ടുകാരും ലഹരി വിൽപ്പന സംഘവും തമ്മിൽ സംഘർഷമുണ്ടായിരുന്നു.
എലത്തൂർ പ്രിൻസിപ്പൽ എസ്ഐ കെ ആർ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി. ആറുമാസം മുമ്പ് മയക്കുമരുന്ന് വിൽപ്പന സംഘം കച്ചേരി ചിറവളപ്പിൽ വയലിന് സമീപത്തെ വീട് അടിച്ചു തകർത്തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..