വിജയപുരം
ബാങ്ക് ജപ്തി ഭീഷണിയിലായിരുന്ന കുടുംബത്തിന്റെ വീടും വസ്‌തുവും വീണ്ടെടുത്ത്‌നൽകി സിപിഐ എം. മോസ്‌കോ പള്ളത്ത് മാലി സജീവിനാണ് പാർടി ഇടപെടലിൽ വീട് വീണ്ടുംസ്വന്തമായത്. ബാങ്ക് ലോൺ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെയാണ് ജപ്തിയിലെത്തിയത്. സിപിഐ എം പാറമ്പുഴ, മോസ്കോ ബ്രാഞ്ചുകൾ പണംസമാഹരിച്ചാണ് ജപ്തി ഒഴിവാക്കി കുടുംബത്തിന് രേഖകൾ തിരികെ ഏൽപ്പിച്ചത്. ജില്ലാ സെക്രട്ടറിയറ്റംഗം ടി ആർ രഘുനാഥൻ രേഖകൾ കൈമാറി. സജീവിന്റെയും സഹോദരിയുടെയും ചികിത്സയ്ക്കുള്ള സഹായവും സിപിഐ എം നൽകും.
ഏരിയ സെക്രട്ടറി പി എൻ ബിനു, ലോക്കൽ സെക്രട്ടറി കെ പ്രകാശൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ പി കെ ഓമനക്കുട്ടൻ, രാജി പി ജോയ്, ലോക്കൽ കമ്മിറ്റിയംഗം പി ആർ അജയകുമാർ, പഞ്ചായത്തംഗം സാലി മാത്യു, ബ്രാഞ്ച് സെക്രട്ടറിമാരായ എം എസ് ബാലൻ, സി ആർ ഗോപകുമാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..