കാഞ്ഞിരപ്പള്ളി
കൂവപ്പള്ളി അമൽജ്യോതി എൻജിനിയറിങ് കോളേജിലെ വിദ്യാർഥിനി ശ്രദ്ധാ സതീഷിന്റെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ കോളേജിലേക്ക് മാർച്ച് നടത്തി. സംസ്ഥാന സെക്രട്ടറി പി എം ആർഷോ മാർച്ച് ഉദ്‌ഘാടനംചെയ്തു.
ജില്ലാ പ്രസിഡന്റ് ബി ആഷിക്, സെക്രട്ടറി മെൽബിൻ ജോസഫ്, സംസ്ഥാന കമ്മിറ്റിയംഗം വൈഷ്ണവി ഷാജി, പി ജെ സഞ്‌ജയ്, മീനു എം ബിജു, കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി ലിനു കെ ജോൺ, പ്രസിഡന്റ് അമൽ ഡൊമിനിക്ക്, അസലം മുഹമ്മദ് എന്നിവർ സംസാരിച്ചു. കൂവപ്പള്ളി ജങ്‌ഷനിൽനിന്നാണ് മാർച്ച് ആരംഭിച്ചത്.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം കോളേജിനുമുന്നിൽ ക്യാമ്പ് ചെയ്തിരുന്നു. പൊലീസ് വലയംഭേദിച്ച് വിദ്യാർഥികൾ കോളേജ് വളപ്പിലെത്തി. പൊലീസും വിദ്യാർഥികളും തമ്മിൽ ചെറിയതോതിൽ ഉന്തും തള്ളുമുണ്ടായി.
എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ ശ്രദ്ധയെ കോളേജ് ഹോസ്റ്റലിലെ മുറിയിൽ ഫാനിൽ തൂങ്ങിമരിച്ചനിലയിലാണ് കണ്ടത്. വിദ്യാർഥിനിയുടെ മൊബൈൽഫോൺ അധ്യാപകൻ കഴിഞ്ഞദിവസം പിടിച്ചെടുത്തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..