എരുമേലി
ആറുമാസംമുമ്പ് അടക്കംചെയ്‌ത വൃദ്ധയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്തു. മുക്കൂട്ടുതറ മുട്ടപ്പള്ളി യുപി സ്കൂളിനുസമീപം താമസിച്ചിരുന്ന കുളത്തുങ്കൽ പൊടിയമ്മ(83)യുടെ മൃതദേഹമാണ് തിങ്കൾ രാവിലെ പോസ്റ്റ്മോർട്ടംചെയ്തത്. മരണത്തിൽ സംശയം പ്രകടിപ്പിച്ച് മകൾ ബേബിക്കുട്ടി നൽകിയ പരാതിയിലാണ് പോസ്റ്റ്മോർട്ടം ചെയ്‌തത്.
ബേബിക്കുട്ടിയുടെ സഹോദരനോടൊപ്പമായിരുന്നു പൊടിയമ്മയുടെ താമസം. കഴിഞ്ഞ ഒക്ടോബർ 20 ന് പൊള്ളലേറ്റ പൊടിയമ്മയെ മകനും ഭാര്യയും ആശുപത്രിയിൽ കൊണ്ടുപോയില്ല. അടുത്തുള്ള ആശാ വർക്കറാണ് ആശുപത്രിയിൽ എത്തിച്ചത്. എരുമേലി സർക്കാർ ആശുപത്രിയിലും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലുമായി ചികി
ത്സയിൽ കഴിഞ്ഞിരുന്ന പൊടിയമ്മ 39-ാമത്തെ ദിവസം മരിച്ചു.
കാഞ്ഞിരപ്പള്ളി തഹസിൽദാർ ജോസുകുട്ടി ജോർജ്, എരുമേലി വില്ലേജ് ഓഫീസർ വർഗീസ് ജോസഫ്, സ്പെഷ്യൽ വില്ലേജ് ഓഫീസർ അഷറഫ് ചക്കാലയ്ക്കൽ, കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി ബാബുക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..