ചിങ്ങവനം
വൃദ്ധയായ അമ്മയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ മകനെ കോടതി റിമാൻഡ് ചെയ്‌തു. പനച്ചിക്കാട് പാതിയപ്പള്ള് കടവ് തെക്കേകുറ്റ് ബിജു(52) വിനെയാണ് പൊൻകുന്നം സബ്‌ജയിലിൽ റിമാൻഡ് ചെയ്‌തത്.
ബിജുവിന്റെ അമ്മ സതി(80) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞമാസം 23ന് മരിച്ചു. അമ്മ വീണ് പരിക്കേറ്റതാണെന്നാണ് ബിജു ആശുപത്രിയിൽ പറഞ്ഞത്.
സംശയം തോന്നിയ ചിങ്ങവനം പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. പരിശോധനയിൽ സതിയുടെ നെഞ്ചിലും മുഖത്തുമേറ്റ സാരമായ പരിക്കാണ് മരണകാരണമെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ബിജു നവംബർ 20ന് അമ്മയുമായി വഴക്കുണ്ടാക്കിയെന്നും നെഞ്ചിലും മുഖത്തും ചവിട്ടിയെന്നും കണ്ടെത്തി. ബിജുവും ഇയാളുടെ സഹോദരിയും
തമ്മിൽ കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നു. സഹോദരി അമ്മയെ കാണാൻ വരുന്നത് ബിജു എതിർത്തു. നവംബർ 20ന് സഹോദരി അമ്മയെ കാണാൻ വന്നു. ഇതിലുള്ള വിരോധം മൂലം ബിജു അമ്മയെ മർദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..