വൈക്കം
പാലാ സെന്റ് തോമസ് കോളേജിൽ കൊല്ലപ്പെട്ട നിതിനാമോളുടെ സ്വപ്നങ്ങൾക്ക് ചിറകേകുകയാണ് അമ്മ ബിന്ദു. മറ്റുള്ളവരുടെ സഹായത്താൽ പഠനം മുന്നോട്ടുകൊണ്ടുപോയ നിതിനാമോളുടെ സ്വപ്നമായിരുന്നു സ
ാമ്പത്തിക ബുദ്ധിമുട്ടുകളാൽ പഠനം തുടരാനാകാത്ത വിദ്യാർഥികളെ അവരുടെ സ്വപ്നങ്ങളിലേക്ക് കൈപിടിച്ചുയർത്തുകയെന്നത്. മകളുടെ ഓർമകൾക്ക് ഒരുവർഷം ആകുമ്പോൾ ചെറുതെങ്കിലും സ്വരുക്കൂട്ടിയ പണം നാല്‌വിദ്യാർഥികളുടെ പഠനാവശ്യങ്ങൾക്ക് കൈമാറി.
ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നിതിനാമോൾ അനുസ്മരണ സമ്മേളനത്തിലാണ് തുക കൈമാറിയത്. അമ്മ ബിന്ദു വെള്ളൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ താൽക്കാലിക ജീവനക്കാരിയാണ്. മകൾ നഷ്ടപ്പെട്ടതോടെ ഒറ്റയ്‌ക്കായ ബിന്ദുവിനെ സംരക്ഷിക്കുന്നതിന് ഡിവൈഎഫ്ഐ 15 ലക്ഷം രൂപ സമാഹരിച്ചുനൽകിയിരുന്നു. ജീവിതം മുന്നോട്ടുനയിക്കുന്നത് മകളുടെ സ്വപ്നങ്ങളാണെന്ന് ബിന്ദു പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..