കോട്ടയം> നഗര മധ്യത്തിൽ വിദ്യാർഥിനിയെയും സുഹൃത്തിനെയും സദാചാര ഗുണ്ടകൾ ക്രൂരമായി അക്രമിച്ച സംഭവത്തിൽ കോട്ടയം സിഎംഎസ് കോളേജിലെ വിദ്യാർഥിനികൾ തലമുടി മുറിച്ച് പ്രതിഷേധിച്ചു. രണ്ടാംവർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർഥിനി അഞ്ജന കാതറിനാണ് ആദ്യം മുടിമുറിച്ചത്. പിന്നീട് രണ്ട് സഹപാഠികളും പ്രതിഷേധത്തിൽ പങ്കുചേർന്നു. മുറിച്ച മുടി ഗ്രേറ്റ് ഹാളിന്റെ വരാന്തയിൽ തൂക്കി.
ഗുണ്ടാ ആക്രമണത്തിനെതിരെ ബിരുദ വിദ്യാർഥികൾ പോസ്റ്റർ തയ്യാറാക്കുകയും കൂട്ടമായി ഒപ്പ് വയ്‌ക്കുകയും ചെയ്തു. വൈകിട്ട് മുഴുവൻ വിദ്യാർഥികളും പ്രതിഷേധവുമായി ക്യാമ്പസിൽ അണിനിരന്നു. എസ്‌എഫ്‌ഐ നേതൃത്വത്തിൽ കോളജിനുചുറ്റും മനുഷ്യമതിൽ തീർത്തു. വൈകിട്ടോടെ കൂടുതൽ വിദ്യാർഥികൾ തലമുടി മുറിക്കുകയും അഞ്ജനയുടെ മുടിക്കൊപ്പം ചേർത്തുവെയ്‌ക്കുകയും ചെയ്‌തു.
തിങ്കളാഴ്ച രാത്രി തിരുനക്കരയിലെ തട്ടുകടയിൽനിന്ന് ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർഥിനിയെയും സുഹൃത്തിനെയും ലൈംഗിക ചുവയോടെ സംസാരിച്ചശേഷം മൂന്നംഗസംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..