എഴുകോൺ
വീട്ടിൽ അതിക്രമിച്ചുകയറി ഗൃഹനാഥനെ മർദിച്ചകേസിലെ പ്രതി അറസ്റ്റിൽ. വെളിയം മാലയിൽ അരിയോട്ട് രാമചന്ദ്രനെയാണ് (55)പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. മാലയൽ അനന്തുഭവനിൽ ഉദയുമാറിനാണ് (53)മർദനമേറ്റത്. 23ന് രാവിലെ 8.45നായിരുന്നു സംഭവം. ടാപ്പിങ് തൊഴിലാളിയായ ഉദയകുമാർ ജോലി കഴിഞ്ഞെത്തിയ നേരത്ത് രാമചന്ദ്രൻ വീട്ടിൽക്കയറി വടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. നിലവിളികേട്ട് അയൽവാസികൾ എത്തിയപ്പോൾ പ്രതി രക്ഷപ്പെട്ടു.
ഇരുകൈകൾക്കും അന്തരികാവയങ്ങൾക്കും പരിക്കേറ്റ ഉദയകുമാർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. രാമചന്ദ്രനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..