കാവനാട്
യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. ശക്തികുളങ്ങര കാവനാട് കാളച്ചേഴത്ത് വീട്ടിൽ വിജിത്ത് (29), വാറുകാവ് കലയാക്കോട്ട് പടിഞ്ഞാറ്റതില്‍ എന്‍ എന്‍ നിവാസില്‍ നിഥിന്‍ (28)എന്നിവരെയാണ് ശക്തികുളങ്ങര പൊലീസ് അറസ്റ്റ്‌ചെയ്‌തത്. ശക്തികുളങ്ങര തറയില്‍ പടിഞ്ഞാറ്റതില്‍ ആകാശിനെയാണ് പ്രതികള്‍ കൊലപ്പെടുത്താൻ ശ്രമിച്ചത്. ബുധൻ വൈകിട്ടാണ് സംഭവം. ആകാശിനെ വീടിനു മുന്നില്‍ തടഞ്ഞുനിർത്തി വിജിത്തും നിഥിനും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ആകാശിന്റെ കാലിൽ വിജിത്തിന്റെ അച്ഛൻ ജോസ് റിച്ചാര്‍ഡ് വടിവാളുകൊണ്ട് വെട്ടി. പിന്തുടര്‍ന്നെത്തിയ മറ്റു പ്രതികള്‍ ഇരുമ്പുവടി ഉപയോഗിച്ച് അടിച്ചൊടിച്ചു. ഒളിവില്‍പോയ പ്രതികള്‍ രാജ്യംവിടാന്‍ ശ്രമിക്കുന്നതിനിടെ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നാണ് പിടിയിലായത്. ശക്തികുളങ്ങര ഇന്‍സ്പെക്ടര്‍ ബിനു വര്‍ഗീസിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ ഐ വി ആശ, ദിലീപ്, ഡാര്‍വിന്‍, സിപിഒ ക്രസ്റ്റഫര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..